[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: ലൗജിഹാദ് പ്രചാരണങ്ങളഴിച്ചുവിട്ട് സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദാന്തരിക്ഷം തകര്‍ക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയില്‍ ക്രിസ്ത്യന്‍സഭകള്‍ വീണുപോകരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ലൗജിഹാദ് എന്നത് വ്യാജപ്രചാരണമാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പൗരത്വ നിയമവുമായും സംഘ്പരിവാര്‍ പദ്ധതികളുമായും ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനില്‍കേണ്ട സമയത്ത് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും പകയുമുണ്ടാക്കാന്‍ സംഘ്ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍ ലൗജിഹാദിനെ കുറിച്ച ഭീതി പ്രചരിപ്പിക്കുന്നതും കാര്യമായി സംഘ് അനുകൂലികളാണ്. കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും മറ്റു സമുദായങ്ങളുമെല്ലാം നല്ല സൗഹാര്‍ദത്തിലാണ് കഴിയുന്നത്. അതിനെ തകര്‍ക്കാനും പൗരത്വ നിയമത്തിനും സംഘ്പരിവാര്‍ ഭരണത്തിനുമെതിരായ ഒരുമിച്ചുള്ള പ്രതിരോധങ്ങളെ ഇല്ലാതാക്കാനുമാണ് സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന വിധത്തിലുള്ള കുപ്രചരണങ്ങൾ വഴിവെക്കുന്നത്. “ലൗ ജിഹാദ്: മുസ്ലിം വിരുദ്ധ രാഷ്ട്രീയങ്ങളുടെ വാക്കും വ്യാഖ്യാനവും” എന്ന തലക്കെട്ടിൽ എറണാകുളം വഞ്ചി സ്ക്വയറിൽ ഫെബ്രുവരി 13 വ്യാഴാഴ്ച വൈകിട്ട് പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാൻ സോളിഡാരിറ്റി തീരുമാനിച്ചിട്ടുണ്ട്.
സംഘ്പരിവാറിന്റെ ഭിന്നിപ്പിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള പദ്ധതി ക്രിസ്ത്യന്‍സഭകള്‍ തിരിച്ചറിയുകയും സംഘ്പരിവാറിന് സഹായകമാകുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]