[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”]
കോഴിക്കോട്: ഭീകരവാദവും തീവ്രവാദവും ചേർത്ത് എൻ.ഐ.എ ചമക്കുന്ന ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവർത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. എൻ.ഐ.എ രൂപീകരിച്ചുതു മുതലുള്ള ചരിത്രവും എൻ.ഐ.എ കേസുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണങ്ങളും മാപ്പുസാക്ഷികളെവെച്ച് കേസ് നിലനിർത്താനുള്ള ശ്രമങ്ങളും വിലയിരുത്തിയാകണം നിലപാടുകൾ രൂപീകരിക്കേണ്ടത്.
ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരന്മാരുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാനാകുന്ന കെട്ടുകഥകളുണ്ടാക്കുകയാണ് എൻ.ഐ.എ. ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് ഇല്ലാതാക്കുകയാണ് കേന്ദ്ര ഏജൻസികൾ. സംഘ്പരിവാർ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. സംഘ്പരിവാറിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇപ്പോൾ നടക്കുന്ന എൻ.ഐ.എ അറസ്റ്റുകളും അൽഖാഇദ കഥയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . എൻ.ഐ.എയുടെ ചരിത്രമറിയുന്നവർക്ക് ഇതിൽ അവ്യക്തതയുണ്ടാകാൻ തരമില്ല. എൻ.ഐ.എ ഭാഷ്യം പകർത്തുന്നതിന് പകരം രാഷട്രീയ കക്ഷികളും മാധ്യമങ്ങളും എൻ.ഐ.എ മുമ്പ് കൈകാര്യം ചെയ്ത കേസുകൾകൂടി വിലയിരുത്തി നിലപാട് സ്വീകരിക്കണമെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]